കർഷകർ പ്രത്യക്ഷ സമരത്തിലേക്ക്

 

*കർഷകർ പ്രത്യക്ഷ സമരത്തിലേക്ക്*


നാളികേര  വിലയിടിവിനെതിരെയും അതി രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെയും കിഫ കോഴിക്കോട് ജില്ലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ സമര ജാഥ വിലങ്ങാട് നിന്നും  ആരംഭിച്ചു.  കിഫയുടെ ചെയർമാൻ ശ്രീ അലക്സ്  ഒഴുകയിലിന്  കർഷകരായ മഠത്തിൽ പദ്മനാഭൻ, മൊയ്തു ഹാജി,വി. ഡി. ജോസഫ് എന്നിവർ ഫ്ലാഗ്  കൈമാറിക്കൊണ്ട് സമരം ഉദ്ഘാടനം  ചെയ്തു.

റബറിന്റെ മാതൃകയിൽ നാളികേരത്തിനും ഇൻസെന്റീവ് സംവിധാനം  നടപ്പാക്കുകയാണെങ്കിൽ  സംഭരണ കേന്ദ്രങ്ങൾ നടപ്പാക്കുന്നതിന്റെ അശാസ്ത്രീയത മൂലം ഉണ്ടാകുന്ന  പാഴ്ചിലവുകൾ  നിയന്ത്രിക്കാനും കർഷകർക്ക് കൂടുതൽ ഉപകാരപ്പെടുന്നതിനും സാധിക്കും  ,ന്യായവില ഉറപ്പു വരുത്തുക, ., രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, പ്രകൃതിക്ഷോഭം മൂലവും,  വന്യമൃഗശല്യം മൂലവും ഉണ്ടാകുന്ന വിളനാശ നഷ്ടങ്ങൾക്ക് യഥാർത്ഥ ന്യായവില അടിസ്ഥാനമാക്കി നഷ്ടപരിഹാരം നൽകുക  തുടങ്ങിയ ആവശ്യങ്ങൾക്കായാണ് കർഷകർ ഒറ്റക്കെട്ടായി സമരരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.  കോഴിക്കോട് ജില്ലയിലെ വിവിധ സ്വീകരണ  സ്ഥലങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.  Bവിലങ്ങാട് നിന്നും ആരംഭിച്ച  ജാഥ കൂടരഞ്ഞി അങ്ങാടിയിൽ  സമാപിച്ചു.. സമാപന സമ്മേളനത്തിൽ ചെയർമാൻ അലക്സ്  ഒഴുകയിൽ,  കമ്മ്യൂണിക്കേഷൻ ഡയറക്ടർ പ്രവീൺ  കൊടുകാപ്പള്ളി,  ജാഥ ക്യാപ്റ്റൻ മനോജ്   കുമ്പളാനി, ഇടുക്കി ജില്ലാ പ്രസിഡണ്ട് ബബിൻ ജെയിംസ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് മാത്യു, എന്നിവർ സംസാരിച്ചു