2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടിയും നടി വിൻസി അലോഷ്യസും
2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടിയും നടി വിൻസി അലോഷ്യസും .
2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടിയും നടി വിൻസി അലോഷ്യസും നേടി. നൻപകല്‍ നേരത്ത്, റോഷാക്കടക്കമുള്ള മികച്ച സിനിമകളിലൂടെയാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്.
രേഖ എന്ന ചിത്ര അഭിനയത്തിനാണ് വിൻസിയ്ക്ക് അവാർഡ്.
സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരനങ്ങൾ പ്രഖ്യാപിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷത്തെ മൗന പ്രാർഥനയോടെ വാർത്താസമ്മേളനത്തിന് തുടക്കം കുറിച്ചത്.
മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം - ലിജോ ജോസ് പെല്ലിശേരി
മികച്ച സംവിധായകൻ: മഹേഷ് നാരായണൻ- അറിയിപ്പ്
മികച്ച നടൻ: മമ്മൂട്ടി
മികച്ച നടി: വിൻസി അലോഷ്യസ്
മികച്ച സ്വവഭാവ നടി: ദേവി വർമ്മ (സൗദി വെള്ളക്ക)
മികച്ച സ്വവഭാവ നടൻ : കുഞ്ഞി കൃഷ്ണൻ (ന്നാ താൻ കേസ് കൊട്)
പ്രത്യേക ജൂറി പരാമർശം (അഭിനയം): കുഞ്ചാക്കൊബോബൻ- ന്നാ താൻ കേസ് കൊട്
മികച്ച ബാലതാരം പെൺ: തന്മയ (ചിത്രം വഴക്ക്)
മികച്ച ബാലതാരം ആൺ: മാസ്റ്റർ ഡാവിഞ്ചി
പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്- ന്നാ താൻ കേസ് കൊട്
മികച്ച സംഗീത സംവിധായകൻ: എം ജയചന്ദ്രൻ
മികച്ച ഗാനരചയിതാവ്: റഫീക്ക് അഹമ്മദ്
മികച്ച ഗായിക: മൃഥുല നായർ: മയിൽപ്പീലി ഇളകുന്നു കണ്ണാ (പത്തൊമ്പതാം നൂറ്റാണ്ട്)
ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്
മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ- ഇലവീഴാപൂഞ്ചിറ
മികച്ച കുട്ടികളുടെ ചിത്രം: പല്ലൊട്ടി 90 േകിഡ്‌സ്( സംവിധായകൻ- ജിതിൻ രാജ്)
ട്രാന്‍സ്ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)
മികച്ച സിങ് സൗണ്ട്- വൈശാഖ് പിവി (അറിയിപ്പ്)
സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശം: വിശ്വജിത്ത് എസ് ( ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്(പെൺ) - പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)
മികച്ച നൃത്തസംവിധാനം: ശോഭിപോള്‍ രാജ് (തല്ലുമാല)
രചനാ വിഭാഗം
മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങൾ (സി എസ് വെങ്കടേശ്വരൻ)
മികച്ച ലേഖനം: പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)
ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ലാണ്. 'അഹിംസ'യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ല്‍ മമ്മൂട്ടി സംസ്ഥാന തലത്തില്‍ ആദ്യമായി മികച്ച നടനായി. 'അടിയൊഴുക്കുകളി'ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി നേടിയത്.
'യാത്ര'യിലേയും, 'നിറക്കൂട്ടി'ലെയും സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്‍പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്കായിരുന്നു. 1985ലായിരുന്നു മമ്മൂട്ടി ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടത്. 'വിധേയൻ', 'പൊന്തൻ മാട', 'വാത്സല്യം' സിനിമകളിലൂടെ മമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993ലാണ്. 2004ലും 2009ലും മികച്ച നടനുള്ള അവാര്ഡ് കാഴ്‍ച, പാലേരി മാണിക്യം എന്നിവയിലൂടെ മമ്മൂട്ടിക്ക് യഥാക്രമം ലഭിച്ചു.
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിലും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. 'മതിലുകള്‍', 'ഒരു വടക്കൻ വീരഗാഥ' സിനിമകളിലൂടെ 1989ല്‍ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. 'പൊന്തൻ മാട', 'വിധേയൻ' എന്ന സിനിമകളിലൂടെ 1993ലും മമ്മൂട്ടി പുരസ്‍കാരം നേടി. 'ഡോ. ബാബാസഹേബ് അംബേദ്‍കറെ'ന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 1998ലും മമ്മൂട്ടി മികച്ച നടനുള്ള പുരസ്‍കാരം ദേശീയ തലത്തില്‍ നേടി.