കോഴിക്കോടിന്റെ സ്വന്തം അശോക ഹോസ്പിറ്റലിൽ ഓർമ്മയാകുന്നു

 *കോഴിക്കോടിന്റെ സ്വന്തം അശോക ഹോസ്പിറ്റലിൽ ഓർമ്മയാകുന്നു*





 *_കോഴിക്കോട്_*: _കോഴിക്കോട് നഗരത്തിൽ വന്നവരൊക്കെ അശോക ആശുപത്രി കണ്ടിരിക്കും, ഇല്ലെങ്കിൽ കെട്ടിട്ടെങ്കിലും ഉണ്ടാവും പ്രസവത്തിനു പണ്ട് കാലം തൊട്ടേ പേരുകേട്ട ഈ ആശുപത്രി ഓർമയാവുകയാണ്. ഒപ്പം മാനത്ത് നോക്കി നാഴികയും വിനാഴികയും ഗണിച്ചിരുന്ന കാലം മുതൽ നഗരത്തെ 24 മണിക്കൂറും സമയം അറിയിച്ച് ഓടി കൊണ്ടിരുന്ന വിയന്ന ക്ലോക്കും_.


_റോഡ് വികസനത്തിന്റെ ഭാഗമായി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഭാഗം പൊളിച്ചു മാറ്റപ്പെടും. അതോടെ ആശുപത്രി തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് അടച്ചു പൂട്ടാൻ തീരുമാനിച്ചതെന്നു ആശുപത്രി ഡയറക്ടർ ഡോക്ടൽ അശ്വിൻ രാമകൃഷ്ണൻ പറഞ്ഞു. പുതിയ കെട്ടിടം പണിയാൻ സ്ഥലപരിമിതികൾ ഉണ്ട്. നിലവിലെ സാഹചര്യത്തിൽ പൂർണമായും കെട്ടിടം പൊളിച്ച് പുതിയ ആശുപത്രി പണിയുക പ്രയാസം ആണെന്നും ഡയറക്ടർ പറയുന്നു_.


_ഈ നാട്ടിലെ എത്രയോ അപ്പൂപ്പൻമാരും അമ്മൂമ്മമാരും അവരുടെ മക്കളും മക്കളുടെ മക്കളും പിറന്നു വീണ ആശുപത്രിയിൽ ഡിസംബർ 31 വരെ മാത്രമേ രോഗികളെ പ്രവേശിപ്പിക്കു. ജനുവരി 15ന് ആശുപത്രി പൂർണമായും അടച്ചു പൂട്ടും. 92 വർഷം മുമ്പ് 1930ൽ തൃശ്ശൂർ ചാവക്കാട് സ്വദേശി ഡോക്ടർ വി.ഐ.രാമൻ ആണ് അശോക ആശുപത്രി സ്ഥാപിച്ചത്. യൂറോപ്പിലെ വിയന്നയിൽ ആയിരുന്നു വടക്കേ മലബാറിലെ പ്രശസ്ത ഗൈനൊക്കോളജിസ്റ് ആയിരുന്ന അദ്ദേഹത്തിന്റെ ഉന്നത പഠനം. യൂറോപ്യൻ നിർമാണ രീതികളോടുള്ള താല്പര്യം കാരണം ആണ് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം യൂറോപ്യൻ നിർമാണ രീതിയും കേരളീയ വാസ്തു കലയും ചേർത്ത് വെച്ച് കോഴിക്കോട് ബാങ്ക് റോഡിൽ അശോക ഹോസ്പിറ്റൽ ആൻഡ് നഴ്സിംഗ് ഹോം എന്ന പേരിൽ കെട്ടിടം പണിതത്. വാച്ചും ക്ലോക്കും അപൂർവ വസ്തു ആയിരുന്ന ആ കാലത്ത് നഗരത്തെ സമയം അറിയിക്കാൻ വിയന്നയിൽ നിന്നും ഒരു ക്ലോക്കും കൊണ്ടുവെച്ചു. പന്ത്രണ്ട് മണി ആകുമ്പോൾ 12 തവണ മുഴങ്ങുന്ന ഘടികാരം ആദ്യം കൗതുകം ആയിരുന്നു പിന്നീട് നഗരത്തിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ താവഴിയിലെ നാലാം തലമുറക്കാരാണ് ഇപ്പോൾ ആശുപത്രിയുടെ നടത്തിപ്പുകാർ_.


_ആശുപത്രി പൊളിച്ചു മാറ്റിയാലും ഇപ്പോഴത്തെ ഡയറക്ടർ ഡോ അശ്വിൻ രാമകൃഷ്ണൻ നടത്തുന്ന ടിഎംഡി ട്രീറ്റ്മെന്റ് സെന്റർ അതെ കോമ്പൗണ്ടിനുള്ളിൽ തുടരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു_.